Saturday, January 2, 2010

തീവണ്ടി മുറി




തീവണ്ടി മുറി

കൈപ്പുഴ രാജന്‍

തീവണ്ടി മുറിയിലെ
ഇരുമ്പു ജാലകത്തിലൂടെ
വിദൂരതയിലേക്ക് നോക്കുന്ന പെണ്‍കുട്ടി
ആദ്യമോര്‍ക്കുന്നതെന്തിനെ കുറിച്ചായിരിക്കും
പിന്നിലേക്കൊഴുകുന്നപുഴകളെക്കുറിച്ചോ, മരങ്ങളെക്കുറിച്ചോ
അല്ലെങ്കില്‍,
ആദ്യ ആര്‍ത്തവം മലിനമാക്കിയഅടിവസ്ത്രങ്ങളെക്കുറിച്ചോ
അനുരാഗത്തിന്റെബീജം മണക്കുന്ന മെത്തയില്‍
അലസമായുറങ്ങിയ
വരണ്ട സന്ധ്യയെക്കുറിച്ചോ
നവ വരന്റെ കരം പിടിച്ച്നിത്യ ദുഖത്തിലേക്കാണ്ടുപോയ
അശുഭ മുഹൂര്‍ത്തത്തെക്കുറിച്ചോ

രക്തം മണക്കുന്നശസ്ത്രക്രിയാ മുറിയിലെചാപ്പിള്ളയെക്കുറിച്ചോ
അതിജീവിനത്തിന്റെഅടുക്കളയിലെ
ആവിയില്‍അലിഞ്ഞുപോയ ദിനങ്ങളെക്കുറിച്ചോ
പനിപിടിച്ച കുഞ്ഞുമായി
ധര്‍മാശുപത്രി വരാന്തയിലെനിരാലംഭതയില്‍
നിന്നപകലുകളെക്കുറിച്ചോ
ഓര്‍ത്തതെല്ലാംയാഥാര്‍ത്ഥ്യമാണെങ്കിലും
ഒരിക്കലൂടെ ഓര്‍മയിലേക്ക്
തിരിയുമ്പോഴെത്തിവണ്ടി ചെങ്ങന്നൂരില്‍.